എല്ലാ കമ്പാർട്ട്മെന്റിലും
തിരക്കായതിനാൽ ഒഴിഞ്ഞ സീറ്റ് തേടിയുള്ള എന്റെ അന്വേഷണം അവസാനിച്ചത് തിരുവനന്തപുരം-ഗുരുവായൂർ
ഇന്റർസിറ്റിയിലെ ലേഡീസ് കമ്പാർട്ട്മെന്റിൽ ആയിരുന്നു. ഞായറാഴ്ച ആയിരുന്നതുകൊണ്ട്ടാവാം
തീരെ തിരക്കുണ്ടായിരുന്നില്ല. കോയമ്പത്തൂർ നിന്ന് ടി-ഗാർഡനിൽ കേറുമ്പോഴും മിക്കവാറും
ഞാൻ കയറാൻ ഇഷ്ടപ്പെടുന്നതും ലേഡീസ് കമ്പാർട്ട്മെന്റിൽ തന്നെ. ഇതൊരു വേറെ ലോകമാണെന്ന്
തോന്നിയിട്ടില്ല. എങ്കിലും ഈ ഇടതിന് ചില പ്രത്യേകതകൾ ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
സ്ത്രീകൾ പരസ്പരം, ഉറക്കെ ഒരുപാട് കാര്യങ്ങൾ സംസാരിക്കുന്ന കാഴ്ച ലേഡീസ് കമ്പാർട്ട്മെന്റുകളുടെ മാത്രം പ്രത്യേകതയാണ്. ജെനറൽ
കമ്പാർട്ട്മെന്റുകളിൽ ഇത്തരം സംഭാഷണങ്ങൾ നടന്നു കൂടായ്കയില്ല എന്നതല്ല ഞാൻ ഉദ്ദേശിച്ചത്.
മറിച്ച് ലേഡീസ് കമ്പാർട്ട്മെന്റ് അൽപം കൂടി
സ്വകാര്യത സ്ത്രീകൾക്ക് നൽകുന്നുണ്ട്. അതുകൊണ്ടാവാം, ഇവിടെ ഉറക്കെ സ്ത്രീകൾ അവരുടെ
വിശേഷങ്ങൾ പറയുന്നു. ആകുലതകൾ പങ്കു വയ്ക്കുന്നു.
ഒന്നും മിണ്ടാതെ ഇരുന്ന്
ശ്രദ്ധിച്ചാൽ രസകരമാണ് ഈ സംഭാഷണങ്ങൾ ഒക്കെ... ടി-ഗാർഡനിൽ പുലർകാലത്ത് പാലക്കാടും ഏറണാകുളത്തും
പൂക്കൾ വിൽക്കാനെത്തുന്ന തമിഴ് സ്ത്രീകളുടെ പാതി മാത്രം മനസ്സിലാകുന്ന ജീവിത വിശേഷങ്ങൾ
ആണ് കാതോർക്കാൻ കഴിഞ്ഞിരുന്നതെങ്കിൽ തിരുവനന്തപുരം-ഗുരുവായൂർ ഇന്റർസിറ്റിയിൽ വിശേഷങ്ങൾക്ക്
ഒരു കൃഷ്ണമണം ഉണ്ട്. ടി-ഗാർഡൻ ഒരു രാവിൽ തുടങ്ങി അടുത്ത പുലർച്ചയിൽ കിതചെത്തുമ്പോൾ
ഇന്റർസിറ്റി ഒരു സന്ധ്യയിൽ നിന്ന് പാതിരാവിലേക്ക് കൂകിപ്പായുന്നു....... ഒന്നിന് പൂക്കളുടെ മണം ആണെങ്കിൽ മറ്റൊന്നിന് ഭക്തിയുടെ
കർപ്പൂരഗന്ധം ...
കേരളത്തിലെ സ്ത്രീകൾ
വല്ലാത്തൊരു അസുരക്ഷിതാവസ്ഥയെ കുറിച്ച് വേവലാതി പെടുന്നത് മിക്കപ്പോഴും ഇത്തരം ട്രെയിൻ
സംഭാഷണങ്ങളിൽ കേൾക്കാറുണ്ട്. പ്രത്യേകിച്ചും
സൌമ്യ സംഭവത്തിന് ശേഷം ... ലേഡീസ് കമ്പാർട്ട്മെന്റിൽ ആളോഴിയുമ്പോൾ, ഇറങ്ങേണ്ട
സ്റ്റേഷൻ ഇനിയും ദൂരെയാണെങ്കിൽ, വാതിലുകൾ അടച്ചോ എന്ന് ഉറപ്പു വരുത്താൻ ഇറങ്ങി പോകുന്ന
ചേച്ചിമാർ പലപ്പോഴും ശ്രദ്ധിക്കാറുണ്ട് ... അത്രയും നേരം സംസാരിച്ചില്ലെങ്കിൽ പോലും
ഈ കാര്യം സംസാരിക്കാൻ ഒരു പ്രത്യേക കരുതൽ കാണിക്കാറുണ്ട് ... രാത്രിയിലുള്ള യാത്ര ആണെങ്കിൽ
ഉറക്കത്തിൽ പോലും ഒരു ജാഗ്രത ഉണ്ടാകും ...
എല്ലാം മറന്നുകൊണ്ടുള്ള ഉറക്കം വളരെ അപൂർവം .... ഞാൻ പലപ്പോഴും രാത്രി ജോലി
ചെയ്യുന്നതുകൊണ്ട് യാത്രയിൽ ഉറക്കം സ്ഥിരമാണ് .... അതിനു പകലോ രാത്രിയോ എന്നില്ല
.... ഞാൻ ഇങ്ങനെ ഉറങ്ങുന്നത് കാണുമ്പോൾ ലേഡീസ് കമ്പാർട്ട്മെന്റിലെ മറ്റു യാത്രക്കാർ
എന്നെ ഗുണദോഷിക്കുന്നത് പതിവാണ്. എന്നാൽ കേരളത്തിന് പുറത്തുള്ള യാത്രകളിൽ എന്റെ അനുഭവം
മറിച്ചാണ് ... രാത്രിയാണ് യാത്രയെങ്കിൽ ലേഡീസ് കമ്പാർട്ട്മെന്റിൽ തൊട്ടിലുകൾ തൂങ്ങിയാടും
.... വെറും നിലത്തും, പേപ്പർ വിരിച്ചും സ്വസ്ഥമായി സ്ത്രീകൾ കിടന്നുറങ്ങും. പലപ്പോഴും
അവരെയൊക്കെ കൃത്യ സ്റ്റേഷനുകൾ എത്തുമ്പോൾ വിളിച്ച് എഴുന്നേല്പ്പിക്കാൻ ഉള്ള ഉത്തരവാദിത്തം
ഒരൽപം ഭയപ്പാടോടെ കണ്ണ് മിഴിച്ചിരിക്കുന്ന മലയാളികൾക്ക് ആയിരിക്കും. അവർ ജീവിക്കുന്ന
ചുറ്റുപാട് എപ്പോഴും അരക്ഷിതമായി തുടരുന്നത് കൊണ്ടാവാം